Wednesday, April 29, 2009

റിയാലിറ്റിഷോയുടെ പ്രേക്ഷകര്‍
സംഗീതമാകുന്ന സാഗരത്തില്‍ നിന്നും ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ലാത്തവര്‍, അതായത് ഒരു മൂളിപ്പാട്ടു കൂടി പാടാനറിയാത്തവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു പരിപാടിയാണ്, ഏഷ്യാനെറ്റിന്‍റെ ഐഡിയ സ്റ്റാര്‍സിംഗര്‍ .
സംഗീത സാഗരത്തിലെ തിരകളെണ്ണിയും, ആഴമളന്നും, അളവെടുത്തും, അടിത്തട്ടിലെ മണല്‍ത്തരികള്‍ വാരിയെടുത്ത് വിശകലനം ചെയ്തും വിധിനിര്‍ണ്ണയിക്കുന്ന വിധികര്‍ത്താക്കള്‍. കിട്ടുന്ന അവസരം മുതലെടുത്ത്, കൊടുക്കുന്ന കാശിനു നന്ദി കാണിച്ച്, അഭിപ്രായങ്ങളും, നിര്‍ദേശങ്ങളും, പ്രോല്‍സാഹനങ്ങളുമായി സെലിബ്രറ്റി ഗസ്റ്റുകള്‍.
വിധികര്‍ത്താക്കളെയും, ഗസ്റ്റുകളെയും, മല്‍സരാര്‍ത്ഥികളെയും കടത്തിവെട്ടുന്ന അവതാരിക.
ഒരു സൂപ്പര്‍ ലോട്ടോ അടിച്ചാല്‍ പോലും കിട്ടാത്തത്ര തുകയ്ക്കുള്ള സമ്മാനങ്ങള്‍.
പരസ്യങ്ങള്‍ക്കനുവദിച്ചിട്ടുള്ള നിശ്ചിത സമയത്തിനു ശേഷമുള്ള ഏതാനും മിനിറ്റുകളിലൂടെ, പ്രേക്ഷകരെ കോള്‍മയിര്‍ കൊള്ളിച്ചുകൊണ്ട് മുന്നേറുന്ന മല്‍സരാര്‍ത്ഥികള്‍ ഓരോ പ്രകടനത്തിനുശേഷവും, തത്തമ്മമാരായി, ഇങ്ങിനെ ഉരുവിട്ടുകൊണ്ടിരിക്കും: "നിങ്ങളുടെ സപ്പോര്‍ട്ട് ഉണ്ടെങ്കിലെ എനിക്കടുത്ത സ്റ്റേജില്‍ എത്താന്‍ പറ്റുകയുള്ളു, എനിക്ക് ഓട്ടുചെയ്യേണ്ട ഫോര്‍മാറ്റ് .............. പ്രകടനം കണ്ട് കോള്‍മയിര്‍ കൊള്ളുന്ന സാധാരണ പ്രേക്ഷകന്‍ കീശപൊള്ളുന്ന എസ് എം എസ് പരിപാടിക്കു നില്‍ക്കുമെന്നു തോന്നുന്നില്ല. എന്നലും പരിചയക്കരെക്കൊണ്ടും, അവരുടെ പരിചയക്കരെക്കൊണ്ടും, അവരുടെ, അവരുടെ........, അതുപോലെ ബന്ധുക്കളെക്കൊണ്ടും, അവരുടെ ബന്ധുക്കളെക്കൊണ്ടും, അവരുടെ, അവരുടെ........, അങ്ങിനെ തകര്‍ത്തയപ്പിക്കുന്ന എസ് എം എസ് വോട്ടുകള്‍.
പിന്നെ എന്തിനാണാവോ, സംഗീതം കലക്കികുടിച്ച കുറച്ചു വിദ്വാന്‍മാര്‍ അവിടെയിരുന്നു മാര്‍ക്കിടുന്നതെന്ന് സ്വാഭാവികമായും തോന്നാം.
ഓരോ ഭാഗം കഴിയുമ്പോള്‍ കുറച്ചുപേര്‍ പുറത്താകും, ഇതിന്‍റെ മാനദണ്ഡം വിധികര്‍ത്താക്കള്‍ നല്‍കുന്ന മാര്‍ക്കാണ്‌. ഈപുറത്താകുന്നവരില്‍ നിന്ന് ഒരാളെ അകത്താക്കനല്ലാതെ ഈ എസ് എം എസ് വോട്ട് ഉപയോഗിച്ചു കണ്ടിട്ടില്ല. അപ്പോ ഈ വൊട്ടുകൊണ്ടുള്ള ഗുണം, മല്‍സരാര്‍ത്ഥികള്‍ക്കോ? അതോ ചാനലിനും, മൊബൈല്‍ കമ്പനികള്‍ക്കുമാണോ?.
കഴിവുള്ള രണ്ടുപേര്‍ക്കല്ല, ഒരു പെണ്‍കുട്ടിക്കും, ഒരാണ്‍കുട്ടിക്കുമേ സമ്മാനം കൊടുക്കൂ. അങ്ങിനെ കലാശ പോരാട്ടത്തിനുമുന്‍പേ ഒരു സമ്മാനം ഉറപ്പിക്കപ്പേട്ടു. ഭാഗ്യം കൊണ്ട് അതു പ്രേക്ഷകര്‍ ആഗ്രഹിച്ച ആള്‍ക്കുകിട്ടി.
ഐഡിയ സ്റ്റാര്‍ സിംഗര്‍ ഗ്രാന്‍റ് ഫിനാലേ നടക്കുന്നു. പരിപാടികള്‍ ഗംഭീരമായി മുന്നേറുന്നു, മല്‍സരാര്‍ത്ഥികള്‍ പാടുന്നു, മല്‍സരാര്‍ത്ഥികള്‍ക്കു കിട്ടിക്കോണ്ടിരിക്കുന്ന എസ് എം എസ് വോട്ടുകള്‍ എത്രയെന്ന് അപ്പാപ്പോള്‍ കാണിച്ചുകൊണ്ടിരിക്കുന്നു.
അവസാനം ഫലപ്രഖ്യാപനം, ഇത്രനാളും റിക്കാര്‍ഡ് ചെയ്ത പ്രോഗ്രാമുകളാണ്‌ കാണിച്ചുകൊണ്ടിരുന്നതെങ്കിലും, റിക്കാര്‍ഡിങ്ങ് സമയത്ത് അവിടെ സന്നിഹിതരായിരുന്ന ആളുകളുടെ മുന്നില്‍ വച്ചാണ്‌ വിധികര്‍ത്താക്കള്‍ മാര്‍ക്ക് പ്രഖ്യാപിച്ചിരുന്നത്, എന്നാലിപ്പോള്‍ രഹസ്യമായിട്ട് ഒരു കടലാസില്‍ എഴുതിയിരിക്കുന്നു.
അവിടെ സന്നിഹിതരായിരിക്കുന്ന, മറ്റു സംഗീതപ്രതിഭകളുടെ മുന്നിലിരുന്നു മാര്‍ക്കിടാനുള്ള വിധികര്‍ത്താക്കളുടെ ചമ്മലാണോ, അതോ മാര്‍ക്ക് തീരുമാനിക്കുന്നത് വെറെ ആരോ ആണോ എന്തോ?.
ആദ്യ ഫലപ്രഖ്യാപനം: ആറാം സ്ഥാനം ജിന്‍സിന്. ജിന്‍സ് ഞെട്ടുന്നത് പ്രേക്ഷകര്‍ക്ക് വ്യക്തമായികാണാമായിരുന്നു. പക്ഷേ അതിലും ഭയങ്കരമായി പ്രേക്ഷകര്‍ ഞെട്ടി. ഇതിനു തൊട്ടുമുമ്പു വരെ സംപ്രേക്ഷണം ചെയ്ത എപ്പിസോഡുകളില്‍ നല്ല പ്രകടനം കാഴ്ചവച്ച, നല്ലമാര്‍ക്കുനേടിയ ആള്‍, ഇപ്പോഴത്തെ മാര്‍ക്കനുസരിച്ച് ആറാം സ്ഥാനത്ത്.
എസ് എം എസ് വോട്ടിങ്ങില്‍ ജിന്‍സ് മൂന്നാം സ്ഥാനത്തായിരുന്നു.
എന്താണ്‍ വിജയത്തിന്‍റെ മാനദണ്ഡം????
ഭാഗ്യത്തിന്` നന്നായി പാടിയിരുന്ന രാഹുലിന്‌ മൂന്നാം സ്ഥാനമെങ്കിലും കൊടുത്തു.
എസ് എം എസ് വോട്ടിങ്ങിലും, മാര്‍ക്കിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ കിറുക്രത്യം.
ഒരിക്കല്‍ മജീഷ്യന്‍ പ്രൊഫസര്‍ മുതുകാട്, വോട്ടെണ്ണുന്നതിനുമുമ്പ് സ്ഥാനാഥികള്‍ക്ക ലഭിച്ച വോട്ടുകള്‍ ക്രത്യമായി പ്രവചിച്ചതായി കേട്ടിട്ടുണ്ട്.
പലപ്രാവശ്യം പരാജയത്തിന്‍റെ പടിവാതില്‍ കണ്ടയാള്‍ ഇന്നെവിടെ??.
ദൈവമേ നിന്‍റെ മറിമായങ്ങള്‍!!
ഇനി അടുത്ത രംഗം, സമ്മാനദാനം.
ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചിരുന്നത് ഒരുകോടിരൂപ വിലമതിക്കുന്ന ഒരു വില്ല തിരുവനന്തുപരത്ത് അല്ലെങ്കില്‍ അതെ വിലയുള്ള ഒരു ഫ്ലാറ്റ് ദുബായില്‍.
ന്യായമായും പ്രക്ഷകര്‍ കരുതുക, വിജയികള്‍ക്ക് എന്തുവേണമെന്ന് അവര്‍ വേദിയില്‍വച്ചു തീരുമാനിക്കും എന്നല്ലേ. പക്ഷേ ഒരു കോടി രൂപയുടെ ഫ്ലാറ്റുകള്‍ എന്നാണു പ്രഖ്യാപിക്കപ്പെട്ടത്.
അപ്പോള്‍ ആരെല്ലാമാണ്‌ വിജയികളെന്നും അവര്‍ക്ക് എന്താണു വേണ്ടതെന്നും നേരത്തെ തീരുമാനിക്കപ്പേട്ടിരുന്നോ?
ജിന്‍സിന്‍റെ ഞെട്ടല്‍ കാണുമ്പോള്‍ അത്യാവശ്യം വേണ്ടപ്പെട്ടവര്‍ക്കുമാത്രമെ കാര്യങ്ങള്‍ അറിയാമായിരുന്നുവുള്ളുവെന്നു തോന്നുന്നു.
ചിലപ്പോള്‍ സമ്മാനദാതാക്കള്‍ തന്നെ തീരുമാനിച്ചതാകും ഫ്ലാറ്റ് മതിയെന്ന്. ദുബായില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസെല്ലാം പൊളിഞിരിക്കുന്ന സമയമല്ലേ!.
ഈ പരിപാടിക്ക് ലക്ഷക്കണിക്കിനു പ്രേക്ഷകര്‍ ഉണ്ടായിരുന്നോ ഇല്ലയോ എന്നറിയില്ലെങ്കിലും, സംഗീതം ആസ്വദിക്കാന്‍ മാത്രമറിയുന്ന ആയിരക്കണക്കിന്‌ പ്രേക്ഷകര്‍ എല്ലാവര്‍ക്കും വേണ്ടി രാഹുലിനോടും, ജിന്‍സിനോടും ഷമ ചോദിച്ചുകൊള്ളുന്നു.
വാല്‍ക്കഷണം:
"മലയാളീ നീ വിഡിയാകുന്നു
നിനക്കുവേണ്ടി വിഡിപ്പേട്ടിയില്‍
ഞങ്ങള്‍ റിയാലിറ്റിഷോകളൊരുക്കും"

ഗാന്ധിജി

ഇസ്ലാമിനെക്കുറിച്ചും ഖുറാനെക്കുറിച്ചും അറിവുനേടിയപ്പോള്‍ മുഹമ്മദ്‌ പ്രവാചകന്റെ ജീവിതം ഗാന്ധിജിയെ ഏറെ സ്വാധീനിച്ചു. വിഗ്രഹാരാധനയെയും ഭോഗപരമായ ജീവിതത്തെയും മദ്യപാനത്തെയും പ്രവാചകന്‍ വിമര്‍ശിച്ചു. അദ്ദേഹം തന്റെ കുടുംബത്തിലാണ്‌ തന്റെ തത്വങ്ങള്‍ ആദ്യമായി പരീക്ഷിച്ചത്‌. ക്രിസ്തുമതത്തിലും യൂദായിസത്തിലും കടന്നുകൂടിയ കലര്‍പ്പുകള്‍ക്കുനേരെയുള്ള ഉയര്‍ത്തെഴുന്നേല്‍പായിട്ടാണ്‌ ഇസ്ലാമിന്റെ വരവിനെ ഗാന്ധിജി കണ്ടത്‌. പ്രവാചകന്‌ ദൈവത്തില്‍ അനന്തമായ വിശ്വാസമുണ്ടായിരുന്നു. ദൈവം നിങ്ങളുടെയുള്ളില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല എന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചു. ഇസ്ലാം വാളിന്റെ മതമല്ല. ഇസ്ലാമിന്റെ വിജയം അതിന്റെ ലാളിത്യമാണ്‌. മനുഷ്യന്റെ ദൗര്‍ബല്യങ്ങളെ അത്‌ തിരിച്ചറിഞ്ഞു എന്നതിലാണ്‌. ഇസ്ലാം മതാചാരങ്ങളിലെ ഏറ്റവും ആകര്‍ഷണീയത ഗാന്ധിജി കണ്ടിരുന്നത്‌ ലോകത്തിലെ മറ്റേതൊരു മതവും ചെയ്യാത്തതുപോലെ ഇസ്ലാമിലേക്ക്‌ എത്തിയ എല്ലാറ്റിനെയും തുല്യമായി കണ്ടു എന്ന ആശയം.
അതുപോലെ ഉപവാസംപോലെയുള്ള ഇന്ദ്രിയനിഗ്രഹത്തിലൂടെ ആത്മീയപരിശുദ്ധി നേടുക എന്ന ഇസ്ലാംമതത്തിന്റെ ഉദ്ബോധനം അദ്ദേഹത്തെ സ്വാധീനിച്ചു. അത്‌ ഗാന്ധിജിയുടെ ജീവിതദര്‍ശനത്തിന്റെ ഭാഗമായി മാറി. സഹനം മനുഷ്യമോചനത്തിന്റെ അടിസ്ഥാനമാണെന്ന്‌ ഗാന്ധിജി കണ്ടു. ഇസ്ലാംമതം കരുത്ത്‌ നേടിയത്‌ വാളിന്റെ ശക്തികൊണ്ടല്ല, പ്രത്യുത ഇസ്ലാമിലെ ഫക്കീര്‍മാരുടെ ആത്മാഹൂതിയിലൂടെ മാത്രമാണ്‌ എന്നദ്ദേഹം വിശ്വസിച്ചു. ഇന്ന്‌ മതാചാരങ്ങളുടെ ഉപരിപ്ലവതയും അന്തസത്തയും തെറ്റായി പ്രചരിപ്പിക്കുന്ന മതാരാധകരുടെ സംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും അവരുടെ സ്വാധീനം സാധാരണജനതയില്‍ തെറ്റായചിന്തകള്‍ വളര്‍ത്തുകയും ചെയ്യുമ്പോള്‍ ഗാന്ധിജിയുടെ സമീപനം മാത്രമാണ്‌ അനുകരണീയം.